തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിക്ക് ശേഷം കൂടുതൽ കടുത്ത നിലപാടുമായി വിഎം സുധീരൻ. എഐസിസി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവച്ചു. അനുനയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സുധീരന്റെ നടപടി.
രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതായാണ് വിവരം. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് പുതിയ നീക്കം. നേതൃത്വത്തിന് എതിരെ പ്രതിഷേധിച്ചാണ് രാജി. ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ കാര്യക്ഷമല്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തുന്നു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള സുധീരന്റെ രാജി. മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ