ലുമാൻജാങ്: ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ സെമേരു അഗ്‌നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ലുമാൻജാങ് ജില്ലയിൽ നിന്ന് കട്ടിയുള്ള പുകച്ചുരുകൾ ആകാശമാകെ നിറയുന്നതും ജനങ്ങൾ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
A powerful volcanic eruption has taken place on Java ?
Mt #Semeru has erupted unexpectedly causing residents of the island to run for their lives…??
— Martijn Peters, Ph.D. (@MartijnPeters_) December 4, 2021
ശനിയാഴ്‌ച ഉച്ചക്ക് ശേഷം മൂന്നുമണിയോടെ തുടങ്ങിയ ലാവാ പ്രവാഹം സമീപഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ലുമാൻജാങ്, ഈസ്‌റ്റ് ജാവ, മുഹാരി എന്നിവിടങ്ങളിൽ നിന്ന് പത്തിലേറെ പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ ഖനികളിൽ ജോലി ചെയ്യുന്നവരെയാണ് രക്ഷപെടുത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
57 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 41 പേർ പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ലുമാൻജാങ് പ്രവിശ്യയിൽ സുപ്രധാനമായ പാലം ലാവാപ്രവാഹത്തിൽ തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ഇന്തോനേഷ്യയിൽ സജീവമായുള്ള 13 അഗ്‌നിപർവ്വതങ്ങളിൽ ഒന്നായ സെമേരു ഈ വർഷം ജനുവരിയിൽ പൊട്ടിത്തെറിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3676 മീറ്റർ ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റർ ഉയരത്തിൽ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.
Also Read: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും