ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; 13 മരണം

By News Desk, Malabar News
Volcano erupts in Indonesia; 13 deaths
Ajwa Travels

ലുമാൻജാങ്: ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ സെമേരു അഗ്‌നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ലുമാൻജാങ് ജില്ലയിൽ നിന്ന് കട്ടിയുള്ള പുകച്ചുരുകൾ ആകാശമാകെ നിറയുന്നതും ജനങ്ങൾ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്‌ച ഉച്ചക്ക് ശേഷം മൂന്നുമണിയോടെ തുടങ്ങിയ ലാവാ പ്രവാഹം സമീപഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ലുമാൻജാങ്, ഈസ്‌റ്റ്‌ ജാവ, മുഹാരി എന്നിവിടങ്ങളിൽ നിന്ന് പത്തിലേറെ പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ ഖനികളിൽ ജോലി ചെയ്യുന്നവരെയാണ് രക്ഷപെടുത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

57 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 41 പേർ പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ലുമാൻജാങ് പ്രവിശ്യയിൽ സുപ്രധാനമായ പാലം ലാവാപ്രവാഹത്തിൽ തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

ഇന്തോനേഷ്യയിൽ സജീവമായുള്ള 13 അഗ്‌നിപർവ്വതങ്ങളിൽ ഒന്നായ സെമേരു ഈ വർഷം ജനുവരിയിൽ പൊട്ടിത്തെറിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3676 മീറ്റർ ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റർ ഉയരത്തിൽ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.

Also Read: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE