കൊച്ചി: കോവിഡ് സാഹചര്യത്തിലും ആവേശം ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോട്ട്. രണ്ടാം ഘട്ടത്തിൽ പോളിംഗ് 70 ശതമാനം കടന്നു. 5 ജില്ലകളിലുമായി ഇതുവരെ 70.76 ശതമാനമാണ് പോളിംഗ്. എറണാകുളം- 70.96, തൃശൂർ – 69.73, പാലക്കാട്- 71.96, വയനാട് – 73.98 എന്നിങ്ങനെയാണു ജില്ലകളിലെ പോളിംഗ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 54.75, തൃശൂർ കോർപ്പറേഷനിൽ 58.02 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി
എല്ലാ ജില്ലകളിലെയും ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ നീണ്ട നിരയാണ്. പോളിംഗ് കൂടുന്നത് മുന്നണികൾക്ക് ആവേശമാകുന്നു. 451 തദ്ദേശ സ്‌ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്.
അഞ്ച് ജില്ലകളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നുമായിരുന്നു മന്ത്രി എകെ ബാലന്റെ പ്രതികരണം. യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്‌ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്‌ഥാന വക്‌താവ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞു.