തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും മന്ത്രി പറഞ്ഞു.
പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ലെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു.
കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. കാസര്‍ഗോഡ് ടാറ്റയുമായി ചേര്‍ന്ന് ആശുപത്രി നിര്‍മിക്കുന്നതിന് നടപടി പുരോഗമിക്കുന്നുവെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: നെഹ്‌റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ