വാളയാര്‍ കേസ്; പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍, ഇന്ന് വാദം കേള്‍ക്കും

By Staff Reporter, Malabar News
MALABARNEWS-WALAYAR
Representational Image
Ajwa Travels

കൊച്ചി: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്‍ച പറ്റിയതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് മൂലമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2019 ഒക്‌ടോബറിലാണ് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. ഇത് റദ്ദാക്കി കേസില്‍ പുനര്‍ വിചാരണ നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വേണമെങ്കില്‍ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ ഹരജിയില്‍ അറിയിച്ചിരുന്നു.

2017 ജനുവരിയിലാണ് വാളയാറില്‍ 13ഉം 9ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഘത്തെ തുടര്‍ന്നുള്ള ആത്‌മഹത്യയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 5 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രദീപ് എന്ന വ്യക്‌തി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആത്‌മഹത്യ ചെയ്‌തിരുന്നു.

Read Also: കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മത​ഗ്രന്ഥം വിതരണം ചെയ്‌തതിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE