വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു.
ബത്തേരി നഗര സഭയിലെ 22 ആം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഫെയര്‍ലാന്‍ഡ് സീക്കുന്ന് പ്രദേശത്ത് ഉള്ളവര്‍ക്കാണ് പട്ടയം നല്‍കാനുള്ളത്. 18.82 ഹെക്റ്റർ വരുന്ന ഭൂമിയിലെ കൈവശകാര്‍ക്ക് പട്ടയം നല്‍കാനായി മൂന്ന് ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും 43 കുടുംബങ്ങള്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.
സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഒന്നര വര്‍ഷമായി പട്ടയം നല്‍കുന്നത് താമസിപ്പിച്ച ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടാനും മന്ത്രി ജില്ലാ കലക്‌ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ബത്തേരി നഗര സഭയായി മാറിയതോടെ ആദ്യം വന്ന ഉത്തരവ് നിലനില്‍ക്കില്ല എന്നായിരുന്നു പട്ടയം നല്‍കാത്തതിന് തടസ്സമായി ഉദ്യോഗസ്‌ഥർ പറഞ്ഞിരുന്നത്. പ്രദേശവാസികള്‍ക്ക് രേഖകള്‍ നല്‍കാനായി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് ഇത് നാലാം തവണയാണ്.
Malabar News: വയനാട്ടില്‍ ഒരു കോവിഡ് മരണം