കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ അയൂബിന്റെ പരാതിയിൽ 68 പേർക്കെതിരെ മോഷണകുറ്റത്തിനാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. മരംമുറി നടന്ന സ്‌ഥലങ്ങളിൽ പോലീസ് ശനിയാഴ്‌ച സന്ദർശനം നടത്തി.
സർക്കാരിന്റെ കീഴിലുള്ള റവന്യൂ പട്ടയ ഭൂമിയിലെ മരംമുറി വൻ വിവാദമായതിനെ തുടർന്നാണ് തഹസിൽദാർ പരാതി നൽകിയത്. 15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് ഇവിടെ നിന്ന് മുറിച്ച് കടത്തിയത്. സംഭവത്തിൽ റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉയർന്നിരുന്നു.
Read also: ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; കാന്തപുരം