തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം; വെല്‍ഫെയര്‍ പാര്‍ട്ടി

By News Desk, Malabar News
MalabarNews_welfarepartyflag
Representation Image
Ajwa Travels

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ളിം  ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ ആയതെന്നും ഹമീദ് പറഞ്ഞു.

സംസ്‌ഥാനത്ത് പാര്‍ട്ടിക്ക് സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്‌ഥാനാര്‍ഥി ഉണ്ടാകുമെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് ഹമീദ് സ്‌ഥിരീകരിച്ചു. അതേസമയം, കൂടിക്കാഴ്‌ച്ചക്ക് പിന്നില്‍ രാഷ്‌ട്രീയ മാനമില്ലെന്നാണ് വിശദീകരണം.

യു.ഡി.എഫ് സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മാത്രമാണെന്ന് ഹമീദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യം അനുസരിച്ച് നിലപാട് സ്വീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് സഖ്യമില്ലെന്ന കോണ്‍ഗ്രസ് അവകാശ വാദങ്ങള്‍ക്ക് ഇടയിയാണ് സഖ്യം സ്‌ഥിരീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്.

Also Read: പാലത്തായി പീഡനം; അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം

സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മേല്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണെന്ന് ഹമീദ് ആരോപിച്ചു. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെ കൂട്ടുകയും നേരത്തെ കൂടെക്കൂട്ടിയവരെ തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്യുന്നത് അവരുടെ നിലപാട് ഇല്ലായ്‌മയാണ് വ്യക്‌തമാക്കുന്നത്. സി.പി.എമ്മിന് ഇക്കാര്യങ്ങളില്‍ വ്യക്‌തമായ നിലപാടില്ലെന്നും ഹമീദ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE