ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ ചെയ്യുന്നത് ക്രൂര വിനോദമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്‌തു.
മയക്കുമരുന്നിന്റെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്ന ആളല്ല താൻ. എന്നാല്‍ ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള പ്രതികരണങ്ങള്‍ ശരിയല്ല. കുറച്ച് ദയ അവരോട് കാണിക്കണമെന്നും തരൂര്‍ പറഞ്ഞു.
ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നിന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പടെ ഉള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്‌റ്റ് ചെയ്‌തത്. ആഡംബര യാത്രക്കപ്പലായ കോര്‍ഡീലിയയില്‍ സംഘടിപ്പിച്ച ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെ മൂന്നു പേരെ എന്‍സിബി അറസ്‌റ്റ് ചെയ്‌തത്.
ഇവർക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്‌സ്‌റ്റൻസസ് (എന്‍ഡിപിഎസ്) ആക്‌ട് പ്രകാരം ലഹരി വസ്‌തുക്കള്‍ കൈവശം വെക്കുക, വില്‍ക്കുക, ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ആര്യന്‍ ഖാൻ സമർപ്പിച്ച ജാമ്യാപേക്ഷ മുംബൈ കോടതി ഇന്ന് തള്ളിയിരുന്നു. ആര്യന്റെ കസ്‌റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന്‍ എന്‍സിബി കസ്‌റ്റഡിയില്‍ തുടരും. ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ കസ്‌റ്റഡിയും മൂന്നു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.
I am no fan of recreational drugs & haven’t ever tried any, but I am repelled by the ghoulish epicaricacy displayed by those now witch-hunting @iamsrk on his son’s arrest. Have some empathy, folks. The public glare is bad enough; no need to gleefully rub a 23yr old’s face in it.
— Shashi Tharoor (@ShashiTharoor) October 4, 2021
Also Read: ഹത്രസിൽ പോയപ്പോൾ ഉണ്ടായ അതേ അനുഭവം; അറസ്‌റ്റിൽ പ്രതികരിച്ച് പ്രിയങ്ക