ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന 10 കിലോമീറ്റർ ഉള്ളിൽ പായം വരെ എത്തി. അതിന് ശേഷം അവിടെ നിന്നും പൂതക്കുണ്ടിലെ പുഴയോരത്ത് എത്തിയ കാട്ടാന അവിടുത്തെ പൊന്തക്കാടുകൾക്കിടയിൽ തമ്പടിച്ചു.
തുടർന്ന് വൈകുന്നേരത്തോടെയാണ് ആറളം പാലത്തിന് സമീപത്ത് നിന്നു കാട്ടാനയെ തുരത്തുവാനുള്ള ശ്രമം വനപാലകർ ആരംഭിച്ചത്. ഇതിനിടയിൽ പുഴകടന്ന് അയ്യപ്പൻകാവ് മേഖലയിലേക്ക് നീങ്ങിയ കാട്ടാന പിന്നീട് ഇതേ സ്‌ഥലത്ത് തന്നെ തിരിച്ചെത്തി. തുടർന്ന് പുഴയോരത്തുണ്ടായിരുന്ന ഒരു പോത്തിനേയും കാട്ടാന ആക്രമിച്ചു. പിന്നീട് വനപാലക സംഘത്തിന്റെ ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ആറളം പുഴയിലൂടെ കാപ്പുംകടവ് വഴി ആറളം ഫാമിലേക്ക് കാട്ടാന കയറിയത്.
Read also : ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി