മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ

By Staff Reporter, Malabar News
wild elephant-destroys crops-palakkad
Representational Image
Ajwa Travels

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു.

കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവി‍ഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസത്തിനിടെ 5000ത്തോളം നേന്ത്ര വാ‍ഴകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വിളവെടുക്കാറായ വാ‍ഴകളാണ് ഭൂരിഭാഗവും നശിപ്പിച്ചത്.

തോട്ടങ്ങള്‍ക്ക് ചുറ്റുമുള്ള കമ്പി വേലിയുള്‍പ്പടെ ആനകൾ തകര്‍ത്തു. തെങ്ങും കവുങ്ങുമടക്കമുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതോടെ ഭൂമി പാട്ടത്തിനെടുത്തും വായ്‌പയെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ദുരിതത്തിലായി.

ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകൂട്ടത്തെ തുരത്തുന്നതിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം മൂലം പാടശേഖരങ്ങള്‍ തരിശിടേണ്ട നിലയാണെന്നും കർഷകർ പറയുന്നു.

Malabar News: മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE