വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ തുടങ്ങിയിരുന്നു. നടപടി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് വിവരം.
ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാനകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുന്ന നടപടി ഫലപ്രദമാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ റാപ്പിഡ് റെസ്‌ക്യൂ ടീമിന്റെ സേവനം തേടിയത്.
മേപ്പാടി മേഖലയിൽ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുന്ന സാഹചര്യത്തിലാണ് റാപ്പിഡ് റെസ്‌ക്യൂ ടീം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേപ്പാടിയിലെ ഒരു റിസോര്‍ട്ട് പരിസരത്ത് വിനോദസഞ്ചാരിയായ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Read also: വാങ്ങാനാളില്ല; മുടക്കുമുതൽ പോലും ലഭിക്കാതെ തകർന്നടിഞ്ഞ് വാഴക്കൃഷി