കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളിലെ ജനത ബിജെപിക്കൊപ്പമാണെന്നും ആദിത്യനാഥ്. മമതാ ബാനര്‍ജി വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി സംസ്‌ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ അനുവദിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും യോഗി ആരോപിച്ചു.
പശ്‌ചിമ ബംഗാളില്‍ ‘ജയ് ശ്രീ റാം’ മുദ്രാവാക്യം ഉയര്‍ത്തുന്നത് അനുവദനീയമല്ലെന്ന് ആദിത്യനാഥ് പരിഹസിച്ചു. ഇക്കുറി സംസ്‌ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലവിലെ സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു.
Read Also: സ്‌ഥാനാർഥി നിർണയം; കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു