ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ ഹരജി നൽകി.
ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ, ജസ്‌റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യന്‍, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹരജി നൽകിയത്. അര്‍ണബിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി അവധിയില്‍ വെച്ചപ്പോഴും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയകാര്യവും സിബല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പോലീസ് എഫ്ഐആര്‍ ആരോപണങ്ങള്‍ കുറ്റകൃത്യത്തെ സാധൂകരിക്കുന്നതാണോ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ട്. അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചില പ്രഭുക്കന്‍മാര്‍ ഇടപെട്ടിരുന്നു. ആ വസ്‌തുതയെ താൻ ഇവിടെ ആശ്രയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, സിദ്ദീഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയിൽ തീരുമാനം എടുക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിദ്ദീഖ് കാപ്പനെതിരെയുള്ള യുപി പോലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യത്തിൽ മറുപടി നൽകാൻ സമയം നൽകിക്കൊണ്ടാണ് ഹരജി ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിവച്ചത്.
Also Read: മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം
ഒരു ക്രിമിനൽ കേസ് പ്രതിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതിയെ സമീപിക്കാൻ സാധിക്കുമോ എന്നായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതിയുടെ ചോദ്യം. അസാധാരണ സാഹചര്യത്തിൽ അതിന് സാധിക്കുമെന്ന് യൂണിയനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ മറുപടി നൽകി.
വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി വിധി കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിന് ഓരോ കേസിലും വ്യത്യസ്‌ത സാഹചര്യമാണ് എന്നായിരുന്നു ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡേയുടെ മറുപടി.
Also Read: കര്‍ഷകയെ ഷഹീന്‍ബാഗ് ദാദിയാക്കിയ ട്വീറ്റ്; കങ്കണക്ക് വക്കീല്‍ നോട്ടീസ്