കോഴിക്കോട്: യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി. കൊല്ലം സ്വദേശിയായ യുവതിയെ (32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്.
സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്‌റ്റിലായി. രണ്ട് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. നടന്നത് ക്രൂര പീഡനമാണെന്നാണ് പോലീസ് നൽകുന്ന വിവരം. പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.
മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്‌ഥയിലായ യുവതിയെ ചികിൽസയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അജ്‌നാസ് യുവതിയെ സമൂഹ മാദ്ധ്യമം വഴിയാണ് പരിചയപ്പെട്ടത്.
പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ളാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധ മയക്കത്തിലാക്കിയായിരുന്നു പീഡനം.
യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്‌തമായിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്തു.
Must Read: അനുകൂല സാഹചര്യമുണ്ടായാൽ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി