തൃശൂർ: മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തിയതായി കണ്ടെത്തൽ. 33 പാസുകളിലായി കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്ക് മരങ്ങളുമാണ് മുറിച്ചു കടത്തിയത്. സംഭവം വിവാദമായതോടെ കേസെടുത്ത് മുഖം രക്ഷിക്കുകയാണ് വനം വകുപ്പ്.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, പട്ടിക്കാട്, മച്ചാട് റേഞ്ചുകളിലാണ് വ്യാപകമായി മരം മുറി നടന്നത്. മച്ചാട് റേഞ്ചിൽ മാത്രം 15 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. മരം മുറിയ്‌ക്കായി പാസുകളുള്ള ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് വ്യക്‌തമാക്കി. തൃശൂർ ജില്ലയിൽ അഞ്ചു കോടിയിലേറെ വിലവരുന്ന മരങ്ങൾ ഇതിനോടകം മുറിച്ചു കടത്തിയതായാണ് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
വയനാട്ടിലെ മരം കൊള്ളയിൽ നിന്നും വ്യത്യസ്‌തമായി കർഷകർ ഉൾപ്പെടെ ഉള്ള ആളുകൾ അവരുടെ സ്‌ഥലങ്ങളിൽ നിന്നും മരം മുറിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പാസ് അനുവദിച്ചതെന്ന് വനം വകുപ്പ് പറയുന്നു. എന്നാൽ വൃക്ഷ വില നൽകി റിസർവ് ചെയ്‌തിട്ടുള്ള മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. അതിനാൽ അവയിൽ ഉൾപ്പെടാത്ത തേക്ക്, ഈട്ടി എന്നിവ മുറിച്ചവർക്കെതിരെ കേസെടുക്കും.
National News: അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്