ഹെലികോപ്‌ടർ എത്തി; ബാബുവിനെ ഉടൻ താഴെയെത്തിക്കും

By News Desk, Malabar News
Young man trapped in cave at Palakkad
Ajwa Travels

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ എയർലിഫ്‌റ്റ്‌ ചെയ്യാനായി ഹെലികോപ്‌ടർ എത്തി. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്‌ടറാണ് മലമുകളിൽ എത്തിയിരിക്കുന്നത്. തുടർന്ന് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും. തുടർ ചികിൽസക്കായി ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഉടൻ തന്നെ ബാബുവിനെയും രക്ഷാദൗത്യം വഹിച്ച സൈനിക ഉദ്യോഗസ്‌ഥനെയും ഹെലികോപ്‌ടർ വഴി താഴെയെത്തിക്കും.

20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ബാബുവിനെ മലമുകളിൽ എത്തിച്ചത്. അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമെന്ന നിലയിൽ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാൽ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂർണമായും ജലപാനം പോലും എടുക്കാതെ, രാത്രിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ബാബു പിടിച്ചുനിന്നത്.

സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അൽഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പോലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് കരസേനാ സംഘത്തിലെ സൈനികൻ ബാബുവിന്റെ സമീപത്ത് എത്തിയത്. ബാബുവിന്റെ അരികില്‍ എത്തി സൈനികൻ ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു.

Most Read: സ്യൂട്ട്‍കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE