എസ്‌പിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പോലീസിന് എതിരെ മാതാപിതാക്കൾ

By Desk Reporter, Malabar News
kannur ragging case
Ajwa Travels

കോട്ടയം: കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് എതിരെ മാതാപിതാക്കൾ. വെച്ചൂർ സ്വദേശിയായ ജിജോയെ പോലീസ് കൊലപ്പെടുത്തി എന്നാണ് ആരോപണം. മതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു.

എന്നാൽ മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിടെ കാനയിൽ വീണാണ് മരണമെന്നാണ് പോലീസ് വിശദീകരണം. ശ്വാസനാളത്തിൽ ചെളി കയറിയിട്ടുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടും വ്യക്‌തമാക്കുന്നു.

കുമരകത്ത് കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് വെച്ചൂർ അച്ചിനകം സ്വദേശി ജിജോ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്‌പിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ച ജിജോ പോലീസാണെന്ന് മനസിലാക്കി ബാ‍ർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നീട് ഹോട്ടലിന് പിന്നിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ അടിയേറ്റാണ് മരണം എന്നാണ് മാതാപിതാക്കളുടെ ആരോപണം.

Most Read: ജോജുവിന്റെ കാർ തകർത്ത കേസ്; മൂന്നു പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE