കൊല്ലം: ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ പിടിയിൽ. പുത്തൂർ എസ്എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച പുത്തൂർ ജംഗ്ഷനിലായിരുന്നു സംഭവം.
കൊല്ലം പുത്തൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ മുളവന അംബികയിൽ വൈഷ്‌ണവത്തിൽ കുണ്ടറ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐ സുഗുണൻ, ഭാര്യ പ്രീത, മകൻ അമൽ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്.
ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ പുത്തൂർ ജംഗ്ഷനിൽ വച്ചായിരുന്നു ആക്രമണം. പ്രതികളുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റുകൊണ്ട് അമലിന് തലക്ക് അടിയേറ്റിരുന്നു. നടുറോഡിൽ അക്രമം നടത്തിയതിന് സുഗുണൻ, അമൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്ഐ സുഗുണന്റെ ഭാര്യ പ്രിയക്കും പരിക്കേറ്റിരുന്നു.
Most Read: യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ രാജ്യങ്ങൾ; മുന്നറിയിപ്പുമായി സെലെൻസ്‌കി