കീവ്: നാല് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ നാല് രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ രക്‌തച്ചൊരിച്ചിലായി മാറുമെന്നും, ദുരിതങ്ങളും കഷ്‌ടപ്പാടുകളും നാശവും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യുക്രൈന് അധിക ആയുധങ്ങൾ വേണം. പീരങ്കികളും കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും വേണം,”- ബുധനാഴ്‌ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സെലെൻസ്‌കി പറഞ്ഞു. സമാധാന ഉടമ്പടി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ റഷ്യ അന്താരാഷ്‌ട്ര സമൂഹം വിട്ടുപോകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
യുക്രൈന് ആയുധം വാഗ്‌ദാനം ചെയ്‌ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന് സെലെൻസ്‌കി നന്ദി പറഞ്ഞു. നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങളിൽ ആയിരക്കണക്കിനു പേർ മരിയുപോളിൽ കൊല്ലപ്പെട്ടതായി സെലെൻസ്‌കി ആരോപിച്ചിരുന്നു. റഷ്യ നടത്തുന്നത് വംശഹത്യയാണെന്നും യുക്രൈനെ തുടച്ചുനീക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും ബൈഡൻ ആരോപിച്ചു.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ