തിരുവവന്തപുരം: സംസ്‌ഥാനത്തെ സിക സ്‌ഥിതിഗതികൾ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്‌ച. സിക വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം വിലയിരുത്തും.
ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡിഎംഒ കോര്‍പറേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ നാല് പേര്‍ക്കാണ് സംസ്‌ഥാനത്ത് സിക സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം കരിക്കകം സ്വദേശിയായ 16കാരിക്കാണ് ഏറ്റവും ഒടുവിലായി സിക സ്‌ഥിരീകരിച്ചത്. രാജീവ് ഗാന്ധി ബയോടെക്നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
കൂടാതെ പൂന്തുറ സ്വദേശി (35), ശാസ്‌ത മംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ (38) എന്നിവര്‍ക്കും ഇന്നലെ സിക വൈറസ് റിപ്പോർട് ചെയ്‌തിരുന്നു. ഇതോടെ സംസ്‌ഥാനത്തെ സിക ബാധിതരുടെ എണ്ണം 23 ആയി.
Most Read: കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും