ന്യൂഡെൽഹി: രാജ്യത്തെ 15,000 സ്‌കൂളുകള്‍ എന്‍ജിഒകളുമായി സഹകരിച്ച് നവീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നൂറ് സൈനിക സ്‌കൂളുകള്‍ സ്‌ഥാപിക്കുമെന്നും ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്‌ഥാപിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്‌തമാക്കി.
നാല് കോടി പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 35,219 കോടി അനുവദിച്ചു. 750 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്‌ഥാപിക്കാനും പദ്ധതി.
തൊഴില്‍ പരിശീലനത്തിന് ജപ്പാനുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും എല്ലാ മേഖലകളിലും അടിസ്‌ഥാന ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലക്കായി 64,180 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനായി 35,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിനും നിർണായക സഹായങ്ങൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോക്ക് 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. കൂടാതെ കൊച്ചി തുറമുഖ വികസനവും കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. മാത്രവുമല്ല 1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് കേരളത്തിന് 65,000 കോടി രൂപയും അനുവദിച്ചു.
Read Also: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ