ഐസോൾ: മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്. അപകട കാരണം വ്യക്‌തമല്ല.
ബൈരാബിയെ സൈരാങ്ങുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കുറുങ് നദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 104 മീറ്ററാണ് പാലത്തിന്റെ തൂണുകളുടെ ഉയരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറം താങ്ഗയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
Most Read| കുരുക്ക് മുറുക്കി ഇഡി; എസി മൊയ്‌തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു