കോവിഡ്: സംസ്‌ഥാനത്തെ ടൂറിസം മേഖലയില്‍ നഷ്‌ടം 25000 കോടി; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pin arayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്തെ അടച്ചിടല്‍ മൂലം സംസ്‌ഥാനത്ത് ടൂറിസം മേഖലയില്‍ ഏകദേശം 25000 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. 26 ടൂറിസം പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സംസ്‌ഥാനത്തെ ടൂറിസം മേഖല മുന്നേറിയിരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ടൂറിസം മേഖലയെ ആശ്രയിച്ച് കേരളത്തില്‍ കഴിയുന്നുണ്ട്. അതിനിടയിലേക്കാണ് കോവിഡ് മഹാമാരി എത്തിയത്. അതോടെ മേഖലയില്‍ വലിയ പ്രതിസന്ധിക്കാണ് തുടക്കമായത്. ഏകദേശം 15 ലക്ഷത്തോളം ആളുകള്‍ കേരളത്തില്‍ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ അടച്ചിടലുകളും ഇവര്‍ക്കെല്ലാം ഉണ്ടാക്കിയ തൊഴില്‍ നഷ്‌ടം വളരെ വലുതാണ്.

100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് 26 ടൂറിസം പദ്ധതി സംസ്‌ഥാനത്ത് നടത്തുന്നത്. 14 ജില്ലകളിലായി വിവിധ ടൂറിസം മേഖലകളെ നവീകരിച്ചും മറ്റുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കോവിഡ് വ്യാപനം അതിജീവിച്ച് പൂര്‍വ സ്‌ഥിതിയില്‍ ആകുന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ സംസ്‌ഥാനം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും, കേരളം സഞ്ചാരികളുടെ പറുദീസ ആകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ പദ്ധതിയുടെ ഭാഗമായി പരിസ്‌ഥിതിക്ക് ദോഷം ചെയ്യുന്ന തരത്തില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളും ചെയ്‌തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also : കോവിഡ് ബാധിതര്‍ പരീക്ഷക്ക് ഹാജരാകരുത്; കാലിക്കറ്റ് സര്‍വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE