കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്‌ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഹർഷിനയുടെ ആവശ്യം. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുൻപ് ഇത് നൽകണമെന്നും ഹർഷിന ആവശ്യപ്പെട്ടു.
ഡോക്‌ടർമാർ ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത പോലീസ് നടപടിക്ക് പിന്നാലെ 104ആം ദിവസം നീണ്ട സമരം കഴിഞ്ഞ ദിവസമാണ് ഹർഷിന അവസാനിപ്പിച്ചത്. പ്രസവ ശസ്‌ത്രക്രിയക്കിടെ ഡോക്‌ടർമാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയിൽ നീതി തേടിയാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശനാണ് കേസിലെ ഒന്നാം പ്രതി. കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹാനയാണ് രണ്ടാം പ്രതി. നഴ്‌സുമാരായ എം രഹ്‌ന, കെജി മഞ്‌ജു എന്നിവരാണ് മറ്റു പ്രതികൾ. ഇവരെ പ്രതിചേർത്താണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകിയത്. ഒരാഴ്‌ചക്കുള്ളിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Most Read| മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ