ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ വിഭാഗത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളും പ്രത്യേക പുരസ്‌കാരം നേടി. തിങ്കളാഴ്‌ച നിശ്‌ചയം മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. കാവ്യപ്രകാശ് സംവിധാനം ചെയ്‌ത വാങ്കിന് ജൂറി നിര്‍ദ്ദേശം.
മികച്ച നടിയായി അപർണ ബാലമുരളിയെ തിരഞ്ഞെടുത്തു. സൂര്യയും അജയ് ദേവ്‌ഗണുമാണ് മികച്ച നടൻമാർ. ബിജു മേനോൻ മികച്ച സഹനടനായി. അയ്യപ്പനും കോശിയും സംവിധാനത്തിലൂടെ സച്ചി മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായി.
Most Read: പത്രം നിരോധിക്കുക പാർട്ടി നിലപാടല്ല; ജലീലിനെ തള്ളി കോടിയേരി