ഡെൽഹി: രാജസ്‌ഥാനിൽ ഒൻപത് പേർക്കും മഹാരാഷ്‍ട്രയിൽ ഏഴുപേർക്കും കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ഒമൈക്രോൺ കണ്ടെത്തിയവരുടെ എണ്ണം 21 ആയി.
രാജസ്‌ഥാനിലെ ജയ്‌പൂരിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്കാണ് കോവിഡ് വകഭേദം സ്‌ഥിരീകരിച്ചത്. ഇവരിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയതാണ്.
അതേസമയം വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലുപേർക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേർക്കുമാണ് മഹാരാഷ്‍ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ആകെ കേസുകള്‍ എട്ടായി.
ഞായറാഴ്‌ച രാവിലെ ഡെൽഹിയിലും ഒരു കേസ് റിപ്പോർട് ചെയ്‌തിരുന്നു. കൂടാതെ സിംബാബ്‌വെയിൽ നിന്ന് കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിൽ എത്തിയ 33 വയസുകാരനും നേരത്തെ ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു.
Most Read: കള്ളപ്പണം വെളുപ്പിക്കൽ; പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി