ന്യൂഡെൽഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേപ്പാളിൽ കുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
വിദേശികളുടെ കോവിഡ് പരിശോധന നിര്‍ത്തിവയ്‌ക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്. നേപ്പാളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേപ്പാള്‍ പൗരൻമാര്‍, നയതന്ത്ര ഉദ്യോഗസ്‌ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, നേപ്പാളില്‍ സ്‌ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി ആര്‍ടിപിസിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രവാസികളില്‍ പലരും നേപ്പാള്‍ വഴിയുള്ള യാത്ര തിരഞ്ഞെടുത്തത്. 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് കോവിഡ് പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു.
സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളിലുള്ളവരില്‍ ഏറെയും. കോവിഡ് പരിശോധനാ ഫലമില്ലാതെ സൗദിയില്‍ പ്രവേശിക്കാൻ കഴിയാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിൽ ആയിരിക്കുയാണിപ്പോള്‍.
Read Also: തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറന്നേക്കും; സർവകകക്ഷി യോഗം വിളിച്ച് സർക്കാർ