ചെന്നൈ: കൊവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് തമിഴ്നാട് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ നടന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് മൂലമാണെന്നും അതിനാൽ ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നും ആയിരുന്നു നടൻ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിപ്പിച്ചത്. ഏപ്രിൽ പതിനഞ്ചിന് വാക്സിൻ സ്വീകരിച്ച നടൻ വിവേക് തൊട്ടടുത്ത ദിവസം ഹൃദയാഘാതം വന്നു മരണപ്പെട്ടത് വാക്സിൻ മൂലമാണെന്ന് മൻസൂർ അലി ഖാൻ ആരോപിച്ചിരുന്നു.
ഇത് വിവാദമായതോടെ ചെന്നൈ കോർപ്പറേഷനിലെ ഒരു ആരോഗ്യ പ്രവർത്തകൻ നൽകിയ പരാതിയിൽ നടനെതിരെ കേസ് എടുക്കുകയായിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Read Also: വാക്സിന്റെ വില കുറക്കാൻ ജിഎസ്ടി ഒഴിവാക്കിയേക്കും; നീക്കവുമായി കേന്ദ്രം