തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മൽസ്യ ബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിൽ തൊഴില്‍ നഷ്ടപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 13 മുതല്‍ 18 വരെ ആറു ദിവസമായിരുന്നു കേരള തീരത്ത് മൽസ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഈ ആറു ദിവസം മൽസ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട ആ കാലയളവിലേക്ക് അവര്‍ക്ക് ഒരു സഹായധനം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 1,24,970 മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
Must Read; തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്ഥാനത്തെ വാക്സിനേഷൻ