വയനാട്: മുട്ടിൽ മരംമുറി കേസിൽ രണ്ട് ചെക്ക്പോസ്റ്റ് ജീവനക്കാർക്ക് സസ്പെൻഷൻ. വയനാട് ലക്കിടി ചെക്ക്പോസ്റ്റിലെ ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെൻഡ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഇവരായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അതേസമയം, പാവപ്പെട്ട ചെക്ക്പോസ്റ്റ് സ്റ്റാഫിനെ ബലിയാടാക്കി കേസ് ഒതുക്കാനാണ് വയനാട് ഡിഎഫ്ഒയുടെ ശ്രമമെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു.
കേസിൽ റോജി അഗസ്റ്റിൻ അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ പ്രതികളുടെ വാദം തെറ്റാണെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
Read also: പെൻഷൻ, ശമ്പള വിതരണം; സംസ്ഥാനം 3000 കോടി കടമെടുക്കും