കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. 344 കോടി രൂപയുടെ പദ്ധതിയാണ് തീര സംരക്ഷണത്തിനായി പ്രഖ്യാപിക്കുക. കിഫ്ബി സഹായത്തോടെ ജലസേചന വകുപ്പ് 344.2 കോടി രൂപ മുതൽ മുടക്കിൽ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് ഇന്ന് പ്രഖ്യാപിക്കുക. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മൽസ്യ ഗ്രാമമാക്കി മാറ്റുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ആദ്യ മാതൃകാ മൽസ്യ ഗ്രാമമാകും ചെല്ലാനം.
ചെല്ലാനത്തെ കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റർ ഫോര്‍ കോസ്റ്റൽ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടിയായിരിക്കും തീരസംരക്ഷണ പദ്ധതി നടപ്പാക്കുക. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകളും സ്ഥാപിക്കും. കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം പൂർത്തിയായാൽ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.
Most Read: മുട്ടില്‍ മരംമുറി; വിശദാംശങ്ങള്‍ തേടി ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി