കുവൈറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ മൂന്നാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് വ്യക്തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കോവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിനും വേണ്ടി ബൂസ്റ്റർ ഡോസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് അറിയിച്ചു.
18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. ഇതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 6 മാസമാകുമ്പോഴാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്.
പ്രതിരോധശേഷിയിൽ കുറവുള്ളവർ, അർബുദ രോഗികൾ എന്നിവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് മുൻപ് ഡോക്ടർമാരുടെ ഉപദേശം തേടണം. കൂടാതെ മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയോടനുബന്ധിച്ച ഹാളിൽ വാക്സിൻ സേവനം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 തൊട്ട് വൈകിട്ട് 7 വരെ 5, 6 ഹാളുകളിലാണ് വാക്സിൻ ലഭ്യമാവുക.
Read also: ജില്ല വിട്ടുപോകാം; സ്വപ്നയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്