ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ആലപ്പുഴയിൽ ക്രമസമാധാനം നിലനിർത്താന്‍ കളക്‌ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകി. ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്‌തു. കൊലപാതകങ്ങളുടെ തുടർച്ചയായി ഇനിയൊരു ആക്രമണം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കൊല നടത്തിയവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്ന് സർക്കാർ പറഞ്ഞു. കൊലപാതകങ്ങളെ യോഗത്തിൽ ഒറ്റക്കെട്ടായി അപലപിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും പരസ്‌പരം ചെളിവാരി എറിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ് നൽകി. പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ യോഗത്തിന് ശേഷം പറഞ്ഞു.
Most Read: സഞ്‌ജിത് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം