തിരുവനന്തപുരം: ശതകോടികളുടെ ആസ്‌തിയുണ്ടെങ്കിലും ശ്രീ പത്‌മനാഭക്ഷേത്രം നിത്യ ചിലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞത് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്‌പയായി രണ്ട് കോടിരൂപ അനുവദിച്ചു.
പ്രതിദിനചിലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്‌ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്‌പ അനുവദിക്കണമെന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസർ ആവശ്യപ്പെട്ടിരുന്നു. 2021 മെയിൽ നൽകിയ കത്തിൽ ഇപ്പോഴാണ് തീരുമാനമെടുത്തത്.
വായ്‌പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. നിത്യചിലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്കായി ദിവസം നാല് ലക്ഷം രൂപ വേണ്ടിവരും. മണ്ഡലകാലം ആയിട്ട് പോലും ഇപ്പോൾ 2.5 ലക്ഷം രൂപയാണ് ദിവസ വരുമാനം.
Read Also: വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും