മുസ്‌ലിം സ്‌ത്രീകളെ ലേലംചെയ്യാൻ ‘ബുള്ളി ബായ്’; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

By News Bureau, Malabar News
arrest-'Bulli Bai'
Ajwa Travels

മുംബൈ: മുസ്‌ലിം സ്‌ത്രീകളെ ‘ബുള്ളി ബായ്’ എന്ന മൊബൈൽ ആപ്ളിക്കേഷനിൽ ലേലത്തിന് വെച്ച വിദ്വേഷ ക്യാംപയിനുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികൾ അറസ്‌റ്റിൽ. 18കാരിയായ ശ്വേതാ സിംഗ്, എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാർ (21) എന്നിവരെയാണ് മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ശ്വേതാ സിംഗിനെ ഉത്തരാഖണ്ഡിൽ നിന്നും വിശാൽ കുമാറിനെ ബെംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്യലിനായി വിശാൽ കുമാറിനെ ജനുവരി 10 വരെ പോലീസ് കസ്‌റ്റഡിയിൽ അയച്ചു. ശ്വേതാ സിങ്ങിനെ കോടതിയിൽ ഹാജരാക്കി ട്രാൻസിസ്‌റ്റ് റിമാൻഡ് വാങ്ങി മുംബൈയിൽ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

ശ്വേതാ സിംഗാണ് കേസിലെ പ്രധാന പ്രതിയെന്ന് മുംബൈ പോലീസ് പറയുന്നു. ‘ബുള്ളി ബായ്’ ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്‌തിരുന്നതെന്നും പോലീസ് അറിയിച്ചു. വിശാൽ കുമാറും ശ്വേതയും ഇൻസ്‌റ്റഗ്രാം വഴിയാണ് സുഹൃത്തുക്കളായത്.

‘ബുള്ളി ബായ്’ എന്ന മൊബെൽ ആപ്പിലാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്‌ത്രീകളുടെ പേരും ചിത്രങ്ങളും പങ്കുവെച്ച് വിൽപനയ്‌ക്ക് എന്നപേരിൽ പരസ്യം നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ ഈ ആപ് ബ്ളോക്ക് ചെയ്‌തിരുന്നു.

വിവാദമായ ‘സുള്ളി ഡീൽസി’ന് പിന്നാലെയാണ് മുസ്‌ലിം സ്‌ത്രീകളെ ഓൺലൈൻ ലേലത്തിനുവെച്ച് വീണ്ടും വിദ്വേഷ ക്യാംപയിൻ നടന്നത്.

Most Read: പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE