കീഴുപറമ്പ് ജലോൽസവം; നാല് തോണികൾ ചാലിയാറിൽ ഇറക്കി

By Trainee Reporter, Malabar News
Kizhuparamba jalolsavam
Representational Image
Ajwa Travels

മലപ്പുറം: കീഴുപറമ്പിൽ നടക്കുന്ന ഉത്തരമേഖലാ ജലോൽസത്തിന്റെ ഭാഗമായി നിർമിച്ച നാല് തോണികൾ ചാലിയാറിൽ ഇറക്കി. ഈ മാസം 16, 30 തീയതികളിലാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ജലോൽസവം നടത്തിയിരുന്നില്ല. ഈ വർഷവും കോവിഡ് ഭീഷണി ഉണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് മികച്ച രീതിയിൽ തന്നെ ജലോൽസവം നടത്താനാണ് സംഘടകരുടെ തീരുമാനം.

37 അടി നീളത്തിലും 25 ഇഞ്ച് വീതിയിലുമാണ് നാല് തോണികളും നിർമിച്ചത്. ഒമ്പത് പേർക്ക് മൽസരിക്കാൻ സാധിക്കുന്ന തരത്തിലുള്ള തോണികളാണ് നിർമിച്ചതെങ്കിലും 15 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയത്. നിർമാണം പൂർത്തിയാക്കിയ തോണികൾ പരമ്പരാഗത രീതിയിൽ ആഘോഷങ്ങളോടെയാണ് ചാലിയാറിൽ ഇറക്കിയത്.

Most Read: കോവിഡ് ഉയരുന്നു; രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകില്ലെന്നും വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE