പെരിന്തൽമണ്ണ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ നിയമപ്രകാരം 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി കുന്നുമ്മൽ ഈന്തുകുഴിയിൽ നീലകണ്ഠനെയാണ് പെരിന്തൽമണ്ണ പോക്സോ കോടതി ജഡ്ജി കെപി അനിൽകുമാർ ശിക്ഷിച്ചത്.
2018ൽ പാണ്ടിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി സപ്ന ഹാജരായി.
Most Read: പീഡനക്കേസ്; ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തൻ