ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപിആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി 14.5 ശതമാനത്തിലെത്തി. എന്നാൽ രാജ്യത്തെ ആക്‌ടീവ് കേസുകൾ 19 ലക്ഷത്തിൽ താഴെ ആയിട്ടുണ്ട്. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി.
രാജ്യത്ത് 75 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്റെ കാര്യത്തിൽ നിർണായക നേട്ടം കൈവരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിനന്ദിച്ചു. അതേസമയം. കർണാടകയിൽ കോവിഡ് മരണം കൂടുകയാണ്. ഇന്നലെ 70 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ 33,337 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു.
തമിഴ്‌നാട്ടിൽ 24,418 പേർക്ക് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചു. 46 പേർ കൂടി മരിച്ചതോടെ സംസ്‌ഥാനത്തെ ആകെ മരണസംഖ്യ 37,506 ആയി. ചെന്നൈയിൽ മാത്രം 4508 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 18.3 ആണ് സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. സംസ്‌ഥാനത്ത് ഇന്നലെ 50,812 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നലെ 47,649 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് കേരളത്തിലെ ടിപിആർ.
Read Also: അണ്ടർ-19 ലോകകപ്പ്; ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ