തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പുകൾ. 27 ക്വാറികളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. അനധികൃതമായി ക്വാറികളിൽ നിന്ന് കരിങ്കല്ല് കടത്താൻ ശ്രമിച്ച 306 വാഹനങ്ങൾ വിജിലൻസ് പിടികൂടി. ഇവയിൽ 133 വാഹനങ്ങൾക്ക് കരിങ്കല്ല് കയറ്റാനുള്ള പാസില്ലായിരുന്നു.
ബാക്കിയുള്ള 157 വാഹനങ്ങളിൽ അമിതഭാരം കണ്ടെത്തി. ആകെ 11 ലക്ഷം രൂപയോളം പിഴയിനത്തിൽ ഈടാക്കി. നിയമലംഘനം നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. പാസ്സില്ലാതെ നിയമവിരുദ്ധമായി കരിങ്കല്ല് കടത്തിയ വാഹനങ്ങൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും കൈമാറി.
Also Read: ‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി
സർക്കാരിന് സംഭവിച്ച നഷ്‌ടം കണക്കാക്കി വരികയാണെന്നും, വെട്ടിപ്പിന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന് സൂചനകൾ ലഭിച്ചതായും വിജിലൻസ് അറിയിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ പങ്ക് വിജിലൻസ് പരിശോധിക്കും.
ഓരോ ജില്ലയിലും പ്രത്യേകം സ്‌ക്വാഡുകൾ തിരിച്ചാണ് പരിശോധന നടത്തിയത്. സംസ്‌ഥാനത്തെ ക്വാറികളിൽ വെട്ടിപ്പ് നടക്കുന്നതായി വ്യാപക പരാതികൾ ഉയർന്നതോടെ വിജിലൻസ് പരിശോധന നടത്താൻ തീരുമാനിച്ചത്.
National News: ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം