തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്.
പരാതിക്കാർ നേരിട്ട് നൽകുന്ന അപേക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനാ റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർ സ്വന്തമായി പ്രിന്റ് ചെയ്യുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
അഴിമതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. വാഹന പരിശോധനക്കായി പോലീസ് സ്റ്റേഷനിൽ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നൽകേണ്ടെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം. വാഹന പരിശോധനക്കുള്ള പോലീസ് അപേക്ഷകൾ ഇനിമുതൽ തപാലിൽ നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്.
Most Read: കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമായേക്കും; എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ്