തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം.
ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരളം റെയിൽവേ ഡെവലപ്മെന്റ് കോർപറേഷൻ നിർദ്ദേശിച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്. 340 കിലോമീറ്റർ മാത്രമാണ് പഠനം നടത്താൻ ബാക്കിയുള്ളത്. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കെ റെയിൽ വ്യക്തമാക്കി. സർവേ രീതി മാത്രമാണ് മാറുന്നതെന്ന് എംഡി അജിത് കുമാർ വിശദീകരിച്ചു.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എഎപിയുടെ പിന്തുണ തേടി കെ സുധാകരൻ