കൊച്ചി: അഹങ്കാരികൾക്കും പിടിവാശികാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എകെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.
ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ ക്യാംപ് ചെയ്തത് വോട്ടർമാർക്ക് ഇഷ്ടമായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ഇടത് ദുർഭരണത്തിനെതിരെ ജനം പ്രതികരിച്ചു. കെ റെയിലിനെതിരായ ജനവികാരം പ്രതിഫലിച്ചു.
ജനങ്ങളുടെ മേൽ കുതിരകയറുന്ന പിണറായിക്കുള്ള താക്കീതാണിത്. സിപിഎം ജില്ലാ സെക്രട്ടറിയുടേത് മുൻകൂർ ജാമ്യമെടുക്കലാണ്. സിൽവർ ലൈനും വികസനവും പറഞ്ഞാണ് ഇടതുമുന്നണി വോട്ട് പിടിച്ചത്. വികസനം പറയാൻ ഒരു അർഹതയും പിണറായിക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Read Also: മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം