ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ

By News Bureau, Malabar News
Ajwa Travels

കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മൽസരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഇന്നത്തെ മൽസരത്തിലൂടെ വിജയ പാതയിൽ തിരിച്ചെത്താനാണ് ഇന്ത്യ ശ്രമിക്കുക. ആദ്യ മൽസരത്തിൽ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനായിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നത് തിരിച്ചടിയാണ്.

ഭുവനേശ്വര്‍ കുമാറാണ് പേസ് ബൗളിംഗിലെ പരിചയ സമ്പന്നന്‍. എന്നാല്‍ 43 റണ്‍സാണ് ആദ്യ മൽസരത്തില്‍ താരം വിട്ടുകൊടുത്തത്. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും തിളങ്ങാനായില്ല. സ്‌പിന്നര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ധാരാളിത്തം കാണിച്ചു. ഒരു ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് പാണ്ഡ്യക്കും കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. അതേസമയം താല്‍കാലിക ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളര്‍മാരെ ഉപയോഗിച്ചതിലും കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

ഇന്നത്തെ മൽസരത്തിലെ സാധ്യതാ ഇലവന്‍:

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്‌ക് വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.

Most Read: ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE