ഹെൽത്ത് കാർഡ്; ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമെന്ന് ആരോഗ്യമന്ത്രി

കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ വിലയിൽ ടൈഫോയിഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 95.52 രൂപാ നിരക്കിലാണ് ടൈഫോയിഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്.

By Trainee Reporter, Malabar News
Health Card; Health Minister said it will be mandatory from April 1
Rep. Image
Ajwa Travels

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നേരത്തെ, ഹെൽത്ത് കാർഡ് എടുക്കാനായി രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു.

കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടതിനാലും, ടൈഫോയിഡ് വാക്‌സിൻ കിട്ടാനില്ലാത്തതുമാണ് തീയതി നീട്ടാൻ കാരണമായത്. ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയിഡ് വാക്‌സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, വാക്‌സിന്റെ ലഭ്യത കുറവ് ഹെൽത്ത് കാർഡിന്റെ തീയതി നീട്ടാൻ കാരണമായി.

അതേസമയം, കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ വിലയിൽ ടൈഫോയിഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പൊതുവിപണിയിൽ 350 മുതൽ 2000 രൂപക്ക് മുകളിലാണ് ടൈഫോയിഡ് വാക്‌സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ചു 95.52 രൂപയിലാണ് ടൈഫോയിഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്.

ടൈഫോയിഡ് വാക്‌സിൻ അവശ്യ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെഎംഎസ്‌സിഎൽ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം, മെഡിക്കൽ സ്‌റ്റോറുകൾ വഴി വിലകൂടിയ വാക്‌സിൻ മാത്രമേ ലഭ്യമാക്കുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരമാവധി വില കുറച്ചു വാക്‌സിൻ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് കെഎംഎസ്‌സിഎൽന് നിർദ്ദേശം നൽകിയത്.

ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും വിൽപ്പനയും നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലെയും ഭക്ഷ്യവസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജോലിക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്‌ടീഷണറുടെ നിശ്‌ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.

Most Read: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്; വോട്ടെണ്ണൽ 13ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE