വ്യാജരേഖ കേസ്; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ- അറസ്‌റ്റ് രേഖപ്പെടുത്തി

വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാവിലെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

By Trainee Reporter, Malabar News
k vidya
Ajwa Travels

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന് രാത്രി 11 മണിയോടെയാണ് വിദ്യയെ പാലക്കാട് എത്തിച്ചത്. മഹാരാജാസിന്റെയല്ല, ഒരു കോളേജിന്റെ പേരിലും വ്യാജരേഖ ഉണ്ടാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിക്കുന്നത്.

വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാവിലെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചതെന്നും, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. ആരോപണത്തിന് പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിൽ ഉള്ളവരാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പോലീസിന് മൊഴി നൽകി.

കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഒളിവിൽപ്പോയ വിദ്യയെ 16ആം ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസർഗോഡ് നീലേശ്വരം പോലീസും രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജികൾ കോടതി പരിഗണിക്കുന്നത് മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയിരിക്കുന്നത്.

Most Read: പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE