പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി

ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിപ്പനി സംശയവും ഉണ്ട്. 15 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
A fever spreads in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിപ്പനി സംശയവും ഉണ്ട്. 15 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ആറ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. അതേസമയം, പകർച്ചപ്പനി പ്രതിരോധത്തിന് ഡോക്‌ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് ആരോഗ്യമന്ത്രി. പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും, എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്‌ടർമാരുടെ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകിയെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ പ്രതിരോധ ക്യാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരേപോലെ പ്രവർത്തിക്കണം. പകർച്ചപ്പനി ബാധിതരെ ചികിൽസിക്കാൻ കുറച്ചു കിടക്കകൾ എങ്കിലും പ്രത്യേകമായി മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ രോഗം കണ്ടെത്തി ചികിൽസിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും തുടർ പ്രവർത്തനങ്ങൾ ശക്‌തമായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE