തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി

കേസിൽ അടുത്ത മാസം 12ന് വിശദമായി വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും. അടുത്ത മാസം ഏഴിനകം മറുപടി നൽകണം.

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. അപകടകാരികളായ തെരുവ് നായ്‌ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കേസിൽ അടുത്ത മാസം 12ന് വിശദമായി വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും. അടുത്ത മാസം ഏഴിനകം മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കായി അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രനാണ് കോടതിയിൽ ഹാജരായത്.

തെരുവുനായ ആക്രമണം സംസ്‌ഥാനത്ത്‌ രൂക്ഷമാണെന്നും, ഓട്ടിസം ബാധിച്ച നിഹാലിനെ നായ്‌ക്കൾ കടിച്ചു കൊല്ലുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടിയന്തിര നടപടി ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് ഉണ്ടാകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഇതോടെയാണ്, നിഹാൽ മരിച്ചത് നിർഭാഗ്യകരമായ സംഭവമെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, എംഎം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തിൽ നായ്‌ക്കളെ കൊല്ലാൻ സാധിക്കില്ല. എന്നാൽ, തെരുവുനായ ആക്രമണം സംസ്‌ഥാനത്ത്‌ രൂക്ഷമായ സാഹചര്യത്തിൽ കൊല്ലാനുള്ള അനുമതി കോടതി നൽകുമോയെന്നാണ് സംസ്‌ഥാനം ഉറ്റുനോക്കുന്നത്.

Most Read: നിഖിലിനെ തേടി പോലീസ്; ഫോൺ സ്വിച്ച് ഓഫ്- സിപിഎം പ്രാദേശിക നേതാവ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE