കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. കൊച്ചി, വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണ്‍ മാസത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ ജ്യോൽസ്യൻ പ്രഭാദ് അറസ്റ്റിലായി.
സമൂഹമാദ്ധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോൽസ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോൽസ്യൻ വീട്ടമ്മയെ ബലാൽസംഗം ചെയ്തു എന്നാണ് പരാതി.
ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ആദ്യ പൂജയ്ക്ക് ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെ വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചു പരാതി നൽകുകയായിരുന്നു.
കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
WORLD | ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്ന് സൂചന








































