ന്യൂഡെൽഹി: അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം തുടരാനും ധാരണയായിട്ടുണ്ട്.
സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചുവർഷത്തിന് ശേഷം കൊൽക്കത്തയ്‌ക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും അതിർത്തി വിഷയത്തിൽ ചർച്ച നടത്തിയത്.
ഓഗസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദർശന വേളയിൽ, ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും മോദി പറഞ്ഞിരുന്നു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം ശക്‌തിപ്പെടുത്തുന്നതിനെ കുറിച്ചും അന്ന് ചർച്ച ചെയ്‌തിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!





































